Sunday, June 9, 2013

'ഇവിടെ മാലിന്യം നിക്ഷേപിക്കരുത്' : ചെറിയ ചിത്രം വലിയ കാര്യം പറയുമ്പോൾ


'ഇവിടെ മാലിന്യം നിക്ഷേപിക്കരുത്' ഈ വാചകം മലയാളിയുടെ നിത്യജീവിതത്തിലെ ഒഴിച്ച്കൂടാനാവാത്ത പ്രകൃതി കാഴ്ചകളിൽ നിരന്തരം ആവർത്തികുന്ന ഒന്നായിരിക്കണം.
വീട്ടിൽ നിന്നിറങ്ങി ഏതു വഴിയിലൂടെ സഞ്ചരിച്ചാലുംനമ്മെ ഇത്തരം ഓർമ്മപ്പെടുത്തലുകൾ പിന്തുടരുന്നുണ്ടാവും, കണ്ണൂർ നഗരത്തിലെ സമർത്ഥരായ  സ്കൂൾ വിദ്യാർഥികൾ അവരുടെ ഈ കഴിഞ്ഞ അവധിക്കാലം പുതിയ ആവിഷ്‌കാരങ്ങളെ കുറിച്ചും  നവ മാധ്യമങ്ങളെ കുറിച്ചും കൂടുതൽ അറിയുന്നതിനുവേണ്ടിയുള്ള അന്വേഷണങ്ങളും പഠനങ്ങളും യാത്രകളും വായനകളും ഒക്കെയായി സൗഹൃദത്തിൻറെയുള്ളിൽ പാസ്സ് വേർഡുകൾ ആവശ്യമില്ലാത്ത പുതിയ 'വിൻഡോകൾ' കണ്ടെത്തുകയായിരുന്നു. ഒടുവിലവർ അവധിക്കലത്തിന്റെ സുന്ദരമായ പര്യവസാനം ഒരു ഷോർട്ട്  ഫിലിം നിർമിച്ചു കൊണ്ട് സമൂഹത്തിലേക്ക് പ്രസരിപ്പിക്കുകയും ചെയ്തിരിക്കുന്നു, വിദ്യാർഥി വിദ്യാഭ്യാസ വിഷയങ്ങളിൽ ർഗാത്മകമായി ഇടപടാറുള്ള എസ്.ഐ.ഒ സംവേദനവേദിയുടെ സഹകരത്തോടെ Buddy Productions ൻറെ ബാനറിൽ  പരിചയപ്പെടുത്തുന്ന ആദ്യത്തെ ആവിഷ്കാരമാണ് 'ഇവിടെ മാലിന്യം നിക്ഷേപിക്കരുത്'.


ഭാരതീയ വിദ്യാഭവനിൽ പത്താം തരം വിദ്യാർത്ഥിയായ സഫ്‌വാൻ നിസാർ  സംവിധാനം ചെയ്ത ഈ ചിത്രത്തിൻറെ തിരക്കഥ കൗസർ ഇംഗ്ലീഷ് സ്കൂളിലെ സഫ്‌വാൻ ബച്ചിയും കാമറ വാദിഹുദ ഇംഗ്ലീഷ് സ്കൂളിലെ അസ്ഹർ അഹ്മദുമാണ്. സാങ്കേതികമായി പറഞ്ഞാൽ ഇവരുടെ സുഹൃത്തുക്ക പലരും ഇതിൽ ഭാഗവാക്കാണ്, എല്ലാവരും പലനിലകളിൽ ഈ സംരഭത്തി അവരവരുടെ റോ ഭംഗിയായി നിർവഹിച്ചിരിക്കുന്നു, എഡിറ്റിംഗ് നിർവഹിച്ച ഷുഹബാൻ അലിയും Buddy Productions ൻറെ പിന്നിൽ പ്രവർത്തിക്കുന്ന ഹംദാൻ ഖാലിദ്, സഹൂർ സാദിഖ്, നാദിർ ബിലാൽമുഹമ്മദ്‌ നിബാദ് എന്നിവരും ചെറുതെങ്കിലും തങ്ങളുടെ അഭിനയ മികവിനെ പുറത്തെടുത്ത ഫാർമസിസ്റ്റ് മുഹമ്മദ് ഫഹദും ഭാരതീയ വിദ്യാഭവനിലെ വിദ്യാർഥി ഷാസും അഭിനന്ദനമർഹിക്കുന്നു,


ഞെളിയന്‍ പറമ്പ്, ബ്രഹ്മപുരം, ലാലൂര്‍, വിളപ്പില്‍ ശാല ചേലോറ പെട്ടിപ്പാലം മാലിന്യം കേരളത്തിലെ വലിയ സാമൂഹ്യ വിപത്തും രാഷ്ട്രീയ ആയുധവുമാണ്, പഞ്ചായത്തുകൾ മുൻസിപ്പാലിറ്റികൾ, കോർപറേഷനുകൾ വ്യറ്റ്യാസമില്ലാതെ സകല പൊതു ഇടങ്ങളും പകർച്ച വ്യാധികൾ കൊണ്ടും ബുദ്ധിമുട്ടുന്നു, ആരോഗ്യ സാക്ഷരതയും അക്ഷര സാക്ഷരതയും ഗ്രാഫുകളിൽ മാത്രം ഒതുങ്ങി പ്പോവുകയും  ചെയ്യുന്നു,

കോടികൾ മുടക്കി  നിരന്തരം ബോധവൽക്കരണ പ്രവർത്തന മാമാഗങ്ങൾ അരങ്ങേറുന്നു, പൊതുജനം സ്വസ്ഥമായി ഉറങ്ങിയിട്ട് മാസങ്ങളും വർഷങ്ങളുമായി സമര ഭൂമികൾ അവർക്ക്  വീടും
കുട്ടികൾക്ക് കൂട്ടുകൂടാനും
, പാട്ടുപാടാനും  മുതിർന്നവർക്ക് മുദ്രാവാക്യം
വിളിക്കാനും  പ്രസംഗിക്കാനും എന്ന മട്ടിൽ നിത്യ ജീവിതത്തിൻറെ സകല ചോതനകളെയും സമര പന്തലിൽ ആവിഷ്കരികരിച്ച്കൊ ണ്ടിരിക്കുന്നു, ഇതൊക്കെ കണ്ടും കെട്ടും വളരുന്ന പുതിയ തലമുറ 'മാലിന്യം' എന്ന കൂട്ടക്ഷരത്തെ എങ്ങനെ നിർവചിക്കുന്നു എന്നത് ഏറെ കൗതുക കാരമാണ്.


ലോകത്തിലെ ഏറ്റവും ജനപ്രിയ സെർച്ച് എഞ്ചിനായ ഗൂഗിളിൽ നിങ്ങ മാലിന്യം എന്ന് മലയാളത്തിലും WASTE എന്ന് ഇംഗ്ലീഷിലും സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന ഉത്തരങ്ങ പോലും  മാലിന്യ സംസകരണ വുമായി ബന്ധപ്പെട്ടതാണ്, എന്നിട്ടും സാക്ഷര മലയാളികളുടെ സാമൂഹ്യ ജീവിതത്തിലെ ഷെഡ്യൂളിലെവിടെയും (കുറച്ച് അപവാദങ്ങൾ ഉണ്ട് എന്ന് സമ്മതിക്കുന്നു) മാലിന്യ സംസ്കരണത്തിന്റെ ലളിതമായ മാതൃകക കാണാനില്ല ആഗോളവൽക്കരണ പ്രക്രിയയുടെയും പാശ്ചാത്യ മൂലധന കേന്ദ്രീകൃത വിദ്യാഭ്യാസ സ്വാധീനത്തിലും വർധിച്ചു വരുന്ന ഉപഭോഗ സംസ്കാരത്തിൻറെയും ബാക്കി പത്രമാണ്‌ ഗാർഹിക വ്യാവസായിക മാലിന്യങ്ങളിൽ ഭൂരിഭാഗവും കൂടാതെ ആധുനിക മനുഷ്യൻറെ വളര്ച്ച്ചയിലെ കൂട്ടുകാരനായ ഇ-മാലിന്യവും ഇതൊക്കെ തങ്ങൾ സ്വയം സംസ്കരിക്കാ മുന്നോട്ടു വരണമെന്നും അതോടൊപ്പം മൂല്ല്യങ്ങളോടും  സത്യത്തോടും പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയത്തിന് മാത്രമേ സമൂഹത്തെ പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളിൽവിജയിക്കുവാൻ കഴിയുകയുള്ളൂ എന്നുമുള്ള സന്ദേശം മൂന്നര മിനിറ്റിനുള്ളി  ഈ ഹ്രസ്വ ചിത്രം നമ്മോടു പങ്കു വെക്കുന്നു.


Buddy Productions ൻറെ ഫേസ്ബുക്ക് പേജിനു ഇവിടെ ക്ലിക്ക് ചെയ്യുക :
വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണുക : 

Sunday, June 2, 2013

കമലാ സുരയ്യ












1934 ൽ  പുന്നയൂർക്കുളത്ത്  നാലപ്പാട്ട് തറവാട്ടിൽ കവയത്രിയായ ബാലാമണിയമ്മയുടെയും മാതൃഭൂമി പത്രത്തിൻറെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം നായരുടേയും മകളായി ജനിച്ച,   ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐ എം എഫ്.) സീനിയർ കൺസൽടന്റായിരുന്ന മാധവദാസിൻറെ ഭാര്യയായിരുന്നരാഷ്ട്രീയത്തിൽ അനാഥകളായ അമ്മമാർക്കുംമതനിരപേക്ഷതയ്ക്കും വേണ്ടി   ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുക്കുകയും ന്ത്യൻ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.



 എണ്‍പതുകളിൽ ഇസ്ലാമിനെ വായിക്കുകയും അതിൽ ആകൃഷ്ടയാവുകയും 1999 ലോകത്തോട്‌ മന:പരിവർത്തനത്തെ സംബധിച്ചു പ്രഖ്യാപിക്കുകയും കമലാ സുരയ്യ എന്ന പേര് സ്വീകരിക്കുകയും ചെയ്യുന്നത് വരെ മലയാളത്തിൽ 'മാധവികുട്ടി' എന്ന പേരിലും ഇംഗ്ലീഷിൽ 'കമലാദാസ്' എന്ന പേരിലും ഒട്ടേറെ കനപ്പെട്ട സാഹിത്യ സൃഷ്ടികൾക്ക് തൂലിക ചലിപ്പിക്കുകയും തുടർന്ന് 'കമലാ സുരയ്യ' എന്ന പേരിൽ എഴുതുകയും ദൈവത്തെ കുറിച്ചും ദൈവിക ദർശനത്തെ കുറിച്ചും സംവദിച്ച, ഇന്ത്യയിലാദ്യമായി സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ നോബൽ സമ്മാനത്തിനു നിർദേശിക്കപ്പെടുകയും നിരവധി അന്താരാഷ്‌ട്ര ബഹുമതികൾ തേടിയെത്തുകയും ചെയ്ത മഹാ പ്രതിഭയെ, എന്തിനു ഏറെ പറയണം  അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവ ചാരിറ്റബ്ൾ ട്രസ്റ്റ്  എന്ന സംഘടന ആരംഭിക്കുകയും നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുക്കുകയും വരെ ചെയ്തു.



 കാരുണ്യവതിയായ ആ 'ഉമ്മയെ' കുറിച്ച് എത്ര മാഹാത്മ്യം എഴുതിയാലും അധികമാവില്ല. 2009 മെയ് 31നു തിരുവനതപുരം പാളയം പള്ളിയിൽ വെച്ചു കേരളം ഒന്നടങ്കം  അവർക്ക് അന്ത്യയാത്രാമൊഴി നൽകി തുടർന്നു പാളയം പള്ളി ഖബർസ്ഥാനിലെ മണ്ണ് അവരുടെ ഭൌതിക ശരീരം ഏറ്റുവാങ്ങി. അവരുടെ പാരത്രിക ജീവിതം വിജയകരമാവട്ടെ എന്ന് പ്രാർത്തിക്കുന്നു. 


കൃതികൾ :

മലയാള ഭാഷയിൽ

കമലസുറയ്യയുടെ ആത്മകഥയായ എന്റെ കഥ - ഇംഗ്ലീഷ് അടക്കം (മൈ സ്റ്റോറി)
 15 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു
·         മൂന്നു നോവലുകൾ
·         ഭയം എന്റെ നിശാവസ്ത്രം
·         എന്റെ സ്നേഹിത അരുണ
·         ചുവന്ന പാവാട
·         പക്ഷിയുടെ മണം
·         തണുപ്പ്
·         മാനസി
·         മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ
·         എന്റെ കഥ[9]
·         ബാല്യകാല സ്മരണകൾ
·         വർഷങ്ങൾക്കു മുൻപ്
·         ഡയറിക്കുറിപ്പുകൾ
·         നീർമാതളം പൂത്തകാലം
·         നഷ്ടപ്പെട്ട നീലാംബരി
·         ചന്ദന മരങ്ങൾ
·         മനോമി
·         വീണ്ടും ചില കഥകൾ
·         ഒറ്റയടിപ്പാത
·         എന്റെ കഥകൾ
·         കവാടം
·         യാ അല്ലാഹ്
·         വണ്ടിക്കാളകൾ (2005 അവസാനകൃതി)

ഇംഗ്ലീഷ് ഭാഷയിൽ 

·         കൽക്കട്ടയിലെ വേനൽ (Summer in Calcutta)
·         കാമത്തിന്റെ അക്ഷരങ്ങൾ (Alphabet of the lust)
·         പിതൃപരമ്പര (The Descendance‌)
·         പഴയ കളിവീടും മറ്റു കവിതകളും (Old Play House and Other Poems)
·         തിരഞ്ഞെടുത്ത കവിതകൾ (Collected Poems‌)
·         എങ്ങനെ പാടണമെന്ന് ആത്മാവിനേ അറിയൂ (Only the Soul Knows How to Sing)
·         ചൂളംവിളികൾ (The Sirens)

പുരസ്കാരങ്ങൾ 

·         1997 - വയലാർ അവാർഡ് - നീർമാതളം പൂത്ത കാലം
·         2002 - എഴുത്തച്ഛൻ പുരസ്കാരം
·         സാഹിത്യ അക്കാദമി പുരസ്കാരം - തണുപ്പ്
·         ഏഷ്യൻ വേൾഡ് പ്രൈസ്
·         ഏഷ്യൻ പൊയട്രി പ്രൈസ്
·         കെന്റ് അവാർഡ്


Reference: